പുലിപ്പേടിയില്‍ അത്തിക്കുന്ന് ഗ്രാമം

ഗൂഡല്ലൂര്‍: പുലിയുടെ വരവു പതിവായതോടെ അത്തിക്കുന്ന്, മാങ്കോഞ്ചു, ഇരുമ്പുപാലം ഗ്രാമങ്ങള്‍ പുലിപ്പേടിയില്‍. വളര്‍ത്തുമൃഗങ്ങളെ പിടികൂടാന്‍ പുലി ദിവസവും എത്തുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. കന്നുകാലികളെ വകവരുത്തുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. പശുക്കളുടെ പാല്‍വില്‍പന നടത്തിയാണ് പല കുടുംബങ്ങളും ചെലവുകള്‍ പരിഹരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുലി കറവപ്പശുക്കളെയെയും കുട്ടികളെയും വകവരുത്തുന്നതാണ് തൊഴിലാളികളെ പ്രയാസത്തിലാക്കുന്നത്. വളര്‍ത്തുനായ, ആട് എന്നിവയെയും കൊന്നുതിന്നുന്നത് പതിവാണ്. രാത്രിയായാല്‍ ജനം ഭീതിയോടെയാണ് കഴിയുന്നത്. പുലിയുടെ വരവു നിരീക്ഷിക്കാന്‍ വനപാലകര്‍ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.