റേഷന്‍ കാര്‍ഡ് തെറ്റുതിരുത്തല്‍ ഏറെ വൈകും

മാനന്തവാടി: സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കാകുംവിധം റേഷന്‍ കാര്‍ഡുകളിലെ തെറ്റുതിരുത്തലുകള്‍ വൈകുമെന്ന് സൂചന. ഒക്ടോബര്‍ 15 മുതല്‍ 20 വരെ റേഷന്‍ കടകള്‍ വഴി തെറ്റുതിരുത്താനുള്ള അവസരമുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പരിശോധനകള്‍ക്കാവശ്യമായ റേഷന്‍ കാര്‍ഡിന്‍െറ പുതിയ കോപ്പികള്‍ എത്താത്തതാണ് തിരുത്തലുകള്‍ വൈകാന്‍ കാരണം. കാര്‍ഡുടമകളില്‍നിന്നും കൃത്യമായി വിവരങ്ങള്‍ ഫോറങ്ങള്‍ വഴി ശേഖരിച്ചിരുന്നെങ്കിലും ഡാറ്റ എന്‍ട്രി ചെയ്യുമ്പോള്‍ തെറ്റുകള്‍ കടന്നുകൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് തെറ്റുതിരുത്താന്‍ ഓണ്‍ലൈന്‍ വഴി സംവിധാനമൊരുക്കിയിരുന്നു. ഇത് സാധാരണക്കാരായ കാര്‍ഡുടമകള്‍ക്ക് പ്രയോജനപ്പെടാതെവന്നതോടെയാണ് റേഷന്‍ കടകള്‍ വഴി തിരുത്താന്‍ അവസരമൊരുക്കിയത്. വയനാടിനാവശ്യമായ പ്രിന്‍റുകള്‍ തയാറാക്കുന്നത് ബംഗളൂരുവില്‍നിന്നാണ്. ഒന്നേമുക്കാല്‍ ലക്ഷം പ്രിന്‍റുകളാണ് ജില്ലക്കാവശ്യം. ഇവ എന്ന് ലഭ്യമാകുമെന്ന് ഉറപ്പുപറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.