കൊല്ലം: കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ നടത്തിയ പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലയിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അവർ. നിരീക്ഷണത്തില്‍ പോകുന്നവര്‍ നിശ്ചിത ദിവസം കഴിഞ്ഞാലും കുറച്ചുനാള്‍ കൂടി ജാഗ്രത തുടരണം. ഏറെ നാളുകള്‍ക്ക് ശേഷം കോവിഡ് പോസിറ്റീവായവരുടെ അനുഭവം മുന്‍നിര്‍ത്തിയാണിത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ചുമതലപ്പെട്ട ഒരാളിൻെറ സേവനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജില്ലയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വിശദീകരിച്ചു. മേയര്‍ ഹണി ബഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ഗീതാകുമാരി, സെക്രട്ടറി എ.എസ്. അനുജ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ആര്‍. ജയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.