മദ്യപിച്ച് ബാർ ജീവനക്കാരെയും ഓട്ടോതൊഴിലാളികളെയും മർദിച്ച നാഗാലാൻഡ് സ്വദേശികൾ അറസ്​റ്റിൽ

തിരുവനന്തപുരം: മദ്യപിച്ചശേഷം ബാർ ജീവനക്കാരെയും ഓട്ടോറിക്ഷ തൊഴിലാളികളെയും മർദിച്ച നാഗാലാൻഡ് സ്വദേശികളെ പെ ാലീസ് അറസ്റ്റ് ചെയ്തു. നാഗാലാൻഡ് ദിമാപൂർ സ്വദേശികളും നഗരത്തിൽ ഹോട്ടല് ജീവനക്കാരുമായ കാംകി കോൻയാക് (23) പേസ (36) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പൊട്ടക്കുഴിയിലെ ബാറിൽ എത്തിയ ഇരുവരും മണിക്കൂറുകളോളം മദ്യപിച്ചു. വീണ്ടും മദ്യം ആവശ്യപ്പെട്ടതോടെ അതുവരെ മദ്യപിച്ചതിൻെറ കാശ് അടക്കാൻ ബാർ ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും ചേർന്ന് ബാർ ജീവനക്കാരനെ കൈയേറ്റം ചെയ്തു. ഇത് തടയാൻ ശ്രമിച്ച മറ്റ് ജീവനക്കാരെയും ഇവർ മർദിച്ചു. തുടർന്ന്, ബാറിന് പുറത്തിറങ്ങിയ ഇരുവരും കാശ് നൽകാൻ ആവശ്യപ്പെട്ട ഓട്ടോ തൊഴിലാളികളെയും നാട്ടുകാരെയും ചുട്ടുകട്ട ഉപയോഗിച്ച് മർദിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ ആർ.എസ്. ശ്രീകാന്തിൻെറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. ഇവർക്കെതിരെ മദ്യപിച്ച് അക്രമം അഴിച്ചുവിട്ടതിന് പൊലീസ് കേസെടുത്തു. പ്രതികൾക്ക് എന്തെങ്കിലും പശ്ചാത്തലം ഉണ്ടോ എന്ന് ദിമാപൂർ പൊലീസുമായി ബന്ധപ്പെട്ട് പരിശോധിച്ചു വരുകയാണെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഫോട്ടോ കാപ്ഷൻ: പിടിയിലായ കാംകി കോൻയാക്, പേസ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.