പെൺകുട്ടിയുടെ ആത്മഹത്യ: പ്രതി അറസ്​റ്റിൽ

വർക്കല: വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂർ പെരുമ്പുഴ മരുതുവിള വീട്ടിൽ രാജേഷാണ് (29) അറസ്റ്റിലായത്. നവംബർ 21ന് രാത്രിയാണ് വർക്കല കരുനിലക്കോട് സ്വദേശി യുവതി ബന്ധുവീട്ടിൽ ആത്മഹത്യ ചെയ്തത്. പോസ്റ്റുമോർട്ടത്തിൽ യുവതി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി തെളിഞ്ഞിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2018 ഡിസംബറിൽ പെൺകുട്ടിയുമായി പരിചയത്തിലായ രാജേഷ് മൊബൈൽ ഫോൺ വാങ്ങി നൽകി. ബന്ധുക്കൾ വഴി പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് രാജേഷ് പെൺകുട്ടിയെ ഒഴിവാക്കി. പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് രാജേഷ് മംഗലാപുരത്തേക്ക് ഒളിവിൽപോയി. പൊലീസ് തന്നെ തിരയുന്നില്ലെന്ന് കരുതി രാജേഷ് അടുത്തിടെ പരവൂരിലെ വീട്ടിൽ മടങ്ങിയെത്തി. കൊട്ടിയത്ത് വർക്ഷോപ് നടത്തിവന്ന ഇയാളെ കഴിഞ്ഞദിവസം കൊട്ടിയത്തെ വാടക വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പോക്സോ, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. പ്രതിയെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല സി.ഐ ഗോപകുമാർ, ഗ്രേഡ് എസ്.ഐ സുനിൽ കുമാർ, പൊലീസുകാരായ സെബാസ്റ്റ്യൻ, ഹരീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോ കാപ്ഷൻ 18 VKL 1 posco arrest Rajesh 29@varkala.jpg പോക്സോ അറസ്റ്റ്: രാജേഷ് 29
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.