അനധികൃതമായി സൂക്ഷിച്ച റേഷന്‍ ഉൽപന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു

പാറശ്ശാല: കുഴിഞ്ഞാന്‍വിളയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷന്‍ ഉൽപന്നങ്ങളും മണ്ണെ ണ്ണയും പിടിച്ചെടുത്തു. പാറശ്ശാല കുഴിഞ്ഞാന്‍വിള സ്വദേശി ബാബുവിൻെറ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെനിന്ന് പുഴുക്കലരി, ഗോതമ്പ്, പച്ചരി എന്നിവയാണ് പിടിച്ചെടുത്തത്. സമീപത്തെ എഴുപതുകാരിയുടെ വീട്ടില്‍നിന്ന് 200 ലിറ്ററിലധികം റേഷന്‍ മണ്ണെണ്ണയും പിടിച്ചെടുത്തു. റേഷന്‍ കടകളില്‍നിന്നുള്‍പ്പെടെ ഗോഡൗണില്‍ എത്തിച്ച റേഷന്‍ ഉല്‍പന്നങ്ങള്‍ പുതിയ ചാക്കുകളിലാക്കിയാണ് വില്‍പനനടത്തുന്നതിന് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് തമിഴ്‌നാട് സപ്ലൈകോയുടെ ചാക്കുകള്‍ക്ക് പുറമെ വിവിധ ബ്രാന്‍ഡുകളിലുള്ള ചാക്കുകളും കണ്ടെടുത്തു. പിടിച്ചെടുത്ത ഉൽപന്നങ്ങള്‍ നെയ്യാറ്റിന്‍കര സിവില്‍ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റും. പിടിച്ചെടുത്ത റേഷന്‍ ഉൽപന്നങ്ങളുടെ സ്രോതസ്സ് എവിടെനിന്നെന്ന് അന്വേഷണം നടത്തുമെന്നും സപ്ലൈ ഓഫിസര്‍ വി.എം. ജയകുമാര്‍ പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.