വിഴിഞ്ഞം: ഭാര്യാ മാതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. വിഴിഞ്ഞം പഴയപള്ളിക്ക് സമീപം വാറുവിളാ കത്ത് പുരയിടത്തിൽ അനീഷിനെയാണ് (24) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഭാര്യാ പിതാവിനെ കടലിൽ കാണാതായതിനെതുടർന്ന് സർക്കാറിൽനിന്ന് ലഭിച്ച ധനസഹായത്തിൻെറ പങ്ക് നൽകാത്ത വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഓഖി കൊടുങ്കാറ്റിൽ പ്രതിയുടെ ഭാര്യാ പിതാവിനെ കടലിൽ കാണാതായിരുന്നു. തുടർന്ന് സർക്കാർ ധനസഹായം പ്രതിയുടെ ഭാര്യാമാതാവിനും ലഭിച്ചിരുന്നു. ഇതിൽനിന്ന് പണം വേണമെന്ന പ്രതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ഭാര്യാമാതാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചത്. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതി ഒാടി രക്ഷെപ്പട്ടു. വിഴിഞ്ഞം എസ്.ഐ തൃദീപ് ചന്ദ്രൻെറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.