ശംഖുംമുഖം: റോഡിലൂടെ നടന്നുപോകുകയായിരുന്ന ദമ്പതികളെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപിച്ച സം ഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. ഞായറാഴ്ചയാണ് കണ്ണാന്തുറ സ്വദേശികളായ ഗിൽബർട്ട്, ഭാര്യ സ്വീറ്റി എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്. രാത്രിയിൽ വെട്ടുകാട് നിന്ന് ശംഖുംമുഖം ഭാഗത്തേക്കുള്ള റോഡിലൂടെ നടന്നുവരുേമ്പാൾ പിന്നിൽ നിന്നെത്തിയ സകൂട്ടർ ഇവരുടെ ദേഹത്ത് തട്ടി. ഇതിനെ ചൊല്ലി തർക്കം നടക്കുന്നതിനിടെയാണ് ഗിൽബർട്ടിനെ കുത്തിയത്. തടയാൻ ശ്രമിച്ച ഭാര്യക്കും മർദനമേറ്റു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുേമ്പാഴേക്കും മൂന്നംഗ സംഘം സ്കൂട്ടറുമായി സ്ഥലംവിട്ടു. വലിയതുറ സി.ഐ ഷെറിയുടെ നേതൃത്വത്തിലാണ് കേസേന്വഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.