തിരുവനന്തപുരം: പട്ടാളക്കാരൻ സ്വയം വെടിവെച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് റൂറൽ എസ്.പി ഒാഫിസിലെ ക്ലർക്ക് അറസ്റ്റിൽ. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ബിഹാറിലെ പട്ടാളക്യാമ്പിൽെവച്ച് തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ വിശാഖ് എന്ന പട്ടാളക്കാരൻ സ്വയം വെടിവെച്ച് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം റൂറൽ എസ്.പി ഒാഫിസിലെ ക്ലർക്ക് അഭിനവിനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിവൈ.എസ്.പി ഡി. അശോകൻെറ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പട്ടാളക്കാരൻെറ ഭാര്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് അഭിനവ് വിശാഖിനെ അറിയിക്കുകയും അതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായതിനെതുടർന്നായിരുന്നു അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. പട്ടാളക്കാരൻെറ ഭാര്യക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.