തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന്​ പുറപ്പെടും

പന്തളം: മകരസംക്രമ സന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ ഇൗ മാസം 12ന് പന്തളത്തുനിന്ന് ഘോഷ യാത്രയായി ശബരിമലയിലേക്ക് കൊണ്ടുേപാകും. 14നാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങൾ ശിരസ്സിലേറ്റി കാൽനടയായി ശബരിമലയിലെത്തിക്കുന്നത്. പന്തളം കൊട്ടാരം പ്രതിനിധി പി. രാഘവ വർമയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. 12ന് പുലർച്ച 4.30ന് ആഭരണങ്ങൾ വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചക്ക് 12 വരെ ഭക്തർക്ക് ആഭരണങ്ങൾ ദർശിക്കാൻ സൗകര്യമുണ്ടാകും. അതിനു ശേഷമാണ് ക്ഷേത്രത്തിൽ ആചാരപരമായ ചടങ്ങുകൾ നടക്കുന്നത്. 12.55ന് രാജപ്രതിനിധി ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഒരുമണിക്ക് തിരുവാഭരണങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെടും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്ര സംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയിൽനിന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകീേട്ടാടെ സംഘം ശബരിമലയിലെത്തും. തിരുവാഭരണങ്ങൾ ശബരീശവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഘോഷയാത്രക്കൊപ്പം യാത്രതിരിക്കുന്ന കൊട്ടാരം പ്രതിനിധി പമ്പയിലെത്തി ഭക്തർക്ക് ഭസ്മം നൽകി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന പ്രതിനിധി ശബരിമലയിൽ കളഭവും മാളികപ്പുറത്ത് കുരുതിയും കഴിഞ്ഞാണ് ശബരിമല നട അടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.