നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എ.ടി.ഒയെ ഓഫിസിൽ കയറി വിദ്യാർഥികൾ മർദിച്ചു. പരിക്കേറ്റ എ.ടി.ഒ പള്ളിച്ചൽ സജീവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒരു സംഘം ഐ.ടി.ഐ വിദ്യാർഥികളാണ് മർദിച്ചതെന്ന് കെ.എസ്.ആർ.ടി ഉദ്യോഗസ്ഥർ ആരോപിച്ചു. നാലു പേരെ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പിടികൂടി നെയ്യാറ്റിൻകര പൊലീസിലേൽപിച്ചു. ധനുവച്ചപുരത്തുനിന്ന് മരായമുട്ടത്തേക്ക് പോകേണ്ട വിദ്യാർഥികൾ അമരവിള വഴി മരായമുട്ടത്തേക്ക് പോകുന്നതിനെ കൺെസഷൻ നൽകുകയുള്ളൂ. എന്നാൽ, നെയ്യാറ്റിൻകരയിലിറങ്ങി പോകുന്നതിന് അനുവദിക്കാത്തതിെൻറ പേരിൽ വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് മർദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.