പോത്തൻകോട് േബ്ലാക്ക് പ്രസിഡൻറിനെ അയോഗ്യയാക്കി

പോത്തൻകോട്: പോത്തൻകോട് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബാ ബീഗത്തിനെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കി. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂറ്മാറി വോട്ട്ചെയ്തതിനാണ് അയോഗ്യയാക്കിയത്. കോൺഗ്രസ് പ്രതിനിധിയാണ് വിജയിച്ചത്. മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പ്രസിഡൻറായിരുന്നു ഷാനിബ. 13 സീറ്റിൽ ഏഴ് സീറ്റുകൾ നേടിയ കോൺഗ്രസ് ആദ്യം ജലജകുമാരിയെ പ്രസിഡൻറാക്കി. തുടർന്ന് കോൺഗ്രസ് അംഗങ്ങളടക്കം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ജലജകുമാരി പുറത്തായി. യു.ഡി.എഫിലെ ജോളിപത്രോസ് പ്രസിഡൻറായി എത്തിയെങ്കിലും കൂറുമാറ്റ നിരോധന നിയമപ്രകാരം േജാളി പത്രോസും അയോഗ്യയായി. തുടർന്ന് ഷാനിബാ ബീഗം എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യു.ഡി.എഫിലെ തന്നെ വസന്തകുമാരിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഷാനിബകൂടി അയോഗ്യയായതോടെ കോൺഗ്രസ് അംഗങ്ങളുടെ എണ്ണം ഏഴിൽ നിന്നും അഞ്ചായി. നിലവിൽ ആറ് അംഗങ്ങളുള്ള എൽ.ഡി.എഫായിരിക്കും അടുത്ത രണ്ട് വർഷം ഭരിക്കുക. തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഷാനിബാബീഗം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.