എലിപ്പനി 35 പേർ കൂടി ചികിത്സയിൽ; ഒരു മരണം കൂടി

എലിപ്പനി 35 പേർ കൂടി ചികിത്സയിൽ; ഒരു മരണം കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് 35 പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച കോഴിക്കോട്, കടലുണ്ടി സ്വദേശി ചിന്നമ്മുവിന് (86) എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 14 പേർക്ക് ഡെങ്കിപ്പനിയും നാലുപേർക്ക് മലേറിയയും ആലപ്പുഴയിൽ ഒരാൾക്ക് ചികുൻഗുനിയയും സ്ഥിരീകരിച്ചു. എലിപ്പനി തിരുവനന്തപുരത്ത് ഒരാൾക്കും കൊല്ലത്ത് രണ്ടുപേർക്കും കണ്ടെത്തി. പത്തനംതിട്ട ഏഴുപേർക്കും കോട്ടയത്ത് മൂന്നുപേർക്കും ആലപ്പുഴ ആറുപേർക്കും എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾക്കു വീതവും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നാലുപേർക്ക് വീതവും കാസർകോട്ട് ഒരാൾക്കും എലിപ്പനി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടുപേർക്കും കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ഒരാൾക്കു വീതവും കോട്ടയത്ത് മൂന്നുപേർക്കും കോഴിക്കോട്ട് ആറുപേർക്കുമാണ് ഡെങ്കിപ്പനി ബുധനാഴ്ച സ്ഥിരീകരിച്ചത്. മലേറിയ കൊല്ലത്ത് രണ്ടുപേർക്കും കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒരാൾക്കുവീതവും കണ്ടെത്തി. എലിപ്പനി ബാധിച്ച് ഇൗ മാസം മരിച്ചവരുടെ എണ്ണം 19 ആയി. എലിപ്പനി ലക്ഷണങ്ങളുമായി 33 പേരും മരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.