ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെട്ട കലാപക്കേസിൽ മജിസ്ട്രേറ്റിനോട് നിയമം അനുശാസിക്കുന്ന ഉചിത ഉത്തരവിറക്കാൻ സുപ്രീംകോടതി നിർദേശം. റഷീദ് ഖാൻ എന്നയാൾ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന െബഞ്ച് ഗോരഖ്പുർ മജിസ്ട്രേറ്റിന് നിർദേശം നൽകിയത്. അലഹബാദ് ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് റഷീദ് ഖാൻ സുപ്രീംകോടതിയെ സമീപിച്ചത്. 2007ലാണ് ഗൊരഖ്പുർ ജില്ലയിൽ കലാപമുണ്ടായത്. ആദിത്യനാഥ് അന്ന് ലോക്സഭ അംഗമായിരുന്നു. മുഹർറം ആഘോഷം അലേങ്കാലപ്പെടുത്താൻ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനി പ്രവർത്തകർ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ഇതു സംബന്ധിച്ച് പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ െചയ്തിട്ടുണ്ട്. ആദിത്യനാഥിെൻറ ആഹ്വാനമാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ടായിരുന്നു. 2007 ജൂൺ 14ന് പൊലീസ് കുറ്റപത്രം നൽകിയെങ്കിലും പ്രതികൾക്കെതിരെ കുറ്റംചുമത്തുന്ന നടപടി നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.