തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമെൻറ് കമ്മിറ്റി നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ നേരിയ സംഘർഷം. സമരക്കാർക്കുനേരെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാനവീയം വീഥിയിൽ നിന്നാരംഭിച്ച മാർച്ച് ജല അതോറിറ്റി ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ശശിക്കെതിരെ മാത്രമല്ല പരാതി മറച്ചുെവച്ച കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിനോദ് യേശുദാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജി. ലീന, എസ്.എം. ബാലു, സംസ്ഥാന സെക്രട്ടറി എന്‍.എസ്. നുസൂര്‍, ആര്‍.ഒ അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഭ ജയകുമാര്‍, നന്തന്‍കോട് ജയന്‍, ശാസ്തമംഗലം അരുണ്‍, വണ്ടിത്തടം പ്രദീപ്, ഷഫീക്ക്, വി.എസ്. രജിത്ത് ലാല്‍, റ്റി.ആര്‍. രാജേഷ്, മാര്‍ട്ടിന്‍ പെരേര, ഷജീര്‍, വിനോദ് കോട്ടുകാല്‍, രജീന്ദ്രന്‍, നജീബ്, സി.പി. അരുണ്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.