കൊല്ലം: തിങ്കളാഴ്ച സ്വകാര്യബസുകളിൽ കയറിയ യാത്രക്കാർ ബക്കറ്റുമായി തങ്ങളുടെ അടുത്തേക്ക് വരുന്ന കണ്ടക്ടർമാരെ കണ്ട് ആദ്യമൊന്ന് ഞെട്ടി. പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള സ്വകാര്യ ബസുകളുടെ കാരുണ്യയാത്രയാണെന്നറിഞ്ഞതോടെ എല്ലാവരും മനസ്സറിഞ്ഞ് സഹായിച്ചു. എസ്.ടി കിട്ടാൻ നിർബന്ധം പിടിക്കുന്ന വിദ്യാർഥികളും ബക്കറ്റുകളിലേക്ക് നോട്ടുകൾ ഇടുന്ന കാഴ്ച. ഇതോടെ കണ്ടക്ടർമാർ ടിക്കറ്റിന് പകരം നീട്ടിയ ബക്കറ്റുകളിൽ നാണയ തുട്ടുകളേക്കാൾ നോട്ടുകൾ നിറഞ്ഞു. അങ്ങനെ കാരുണ്യയാത്ര ജില്ലയിൽ വൻ വിജയമായി. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷെൻറ സംസ്ഥാനതലത്തിലെ ആഹ്വാനപ്രകാരമാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തിയത്. രാവിലെ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കലക്ടർ എസ്. കാർത്തികേയൻ കാരുണ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അസോസിയേഷൻ ജില്ലപ്രസിഡൻറ് എം.ഡി. രവി അധ്യക്ഷത വഹിച്ചു. എ.സി.പി അശോകൻ ആശംസ നേർന്നു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു, അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് പി. സുന്ദരേശൻ, ജോയൻറ് സെക്രട്ടറി വി. ശശിധരൻപിള്ള, ട്രഷറർ എൻ. പ്രസാദ്, സെൻട്രൽ കമ്മിറ്റി അംഗം വി. ബാലചന്ദ്രൻപിള്ള, സ്റ്റേറ്റ് കൗൺസിൽ അംഗം മഞ്ചുദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ എണ്ണൂറോളം സ്വകാര്യബസുകളിൽ അഞ്ഞൂറോളം എണ്ണമാണ് ഒരു ട്രിപ്പ് പോലും ഒഴിവാക്കാതെ തിങ്കളാഴ്ചത്തെ കാരുണ്യയാത്രയിൽ പങ്കെടുത്തത്. സംഘടനയുടെ ആഹ്വാനം വരുംമുേമ്പ കാരുണ്യയാത്ര നടത്തിയ ബസുകൾ വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.