ജില്ലയിൽ 37 വില്ലേജ് പ്രളയബാധിതം

കൊല്ലം: ജില്ലയിൽ 37 വില്ലേജുകളെ പ്രളയബാധിതമായി സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രഖ്യാപിച്ചു. പുനലൂർ, കൊല്ലം താലൂക്കുകളിലെ അഞ്ച് വില്ലേജുകളെക്കൂടി പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒ സർക്കാറിന് റിപ്പോർട്ട് നൽകി. വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പ്രളയബാധിത വില്ലേജുകൾ: കരുനാഗപ്പള്ളി താലൂക്ക് - അയണിവേലിക്കുളങ്ങര, ചവറ, കല്ലേലിഭാഗം, കരുനാഗപ്പള്ളി, പാവുമ്പ, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ, വടക്കുംതല. കൊല്ലം താലൂക്ക് -ആദിച്ചനല്ലൂർ, കിഴക്കേ കല്ലട, ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം, കൊറ്റംകര, മാങ്കോട്, മയ്യനാട്, മുളവന, മൺറോതുരുത്ത്, പനയം, പരവൂർ, ശക്തികുളങ്ങര, തൃക്കടവൂർ, തൃക്കോവിൽവട്ടം, വടക്കേവിള. കൊട്ടാരക്കര താലൂക്ക് - കുളക്കട, പവിത്രേശ്വരം. കുന്നത്തൂർ താലൂക്ക് - കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട. പത്തനാപുരം താലൂക്ക് - പിറവന്തൂർ. പുനലൂർ താലൂക്ക് - ഇടമൺ. നാശനഷ്ടം: കണക്കെടുപ്പ് തുടങ്ങി കൊല്ലം: പ്രളയക്കെടുതിയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. മൂന്നു ദിവസത്തിനകം പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിലെ എൽ.എസ്.ജി.ഡി വിഭാഗമാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നത്. പൂർണമായും ഭാഗികമായും തകർന്ന കെട്ടിങ്ങളുടെ എണ്ണവും സംഭവിച്ച നഷ്ടത്തി​െൻറ കണക്കും രേഖപ്പെടുത്തും. പൊതുമരാമത്ത് വകുപ്പ് തകർന്ന റോഡുകളുടെയും പാലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെയും തോത് കണക്കാക്കിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.