*സ്കൂളുകൾ ഒരു അധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫിസറായി ചുമതലപ്പെടുത്തണം. ഈ അധ്യാപകൻ സ്കൂളിെൻറ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെയും സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങളുടെയും വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ സൂക്ഷിക്കണം. ഈ രജിസ്റ്ററിൽ സ്കൂൾ ഉടമസ്ഥതയിലുള്ള ഓരോ വാഹനത്തിെൻറ നമ്പറും ഡ്രൈവറുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം. ഈ വാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികളുടെ പേര്, ക്ലാസ്, കുട്ടി വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ എന്നിവയും രേഖപ്പെടുത്തണം. സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളും ഇത്തരത്തിൽ ശേഖരിച്ച് സൂക്ഷിക്കുകയും കുട്ടികളുടെ രക്ഷാകർത്താക്കളുമായി ബന്ധപ്പെട്ട് അതിെൻറ ആധികാരികത ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്തരം വാഹനം ഓടിക്കുന്നവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്കൂൾ സേഫ്റ്റി ഓഫിസർ അതാത് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ഉടൻ വിവരം അറിയിക്കണം. *സ്കൂൾ വാഹനം ഓടിക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത ൈഡ്രവിങ് പരിചയം ഉണ്ടായിരിക്കണം. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽ പെട്ടിട്ടില്ല എന്ന് ബോധ്യമാക്കുന്ന സർട്ടിഫിക്കറ്റ് അതാത് പരിധിയിലെ എസ്.എച്ച്.ഒമാരിൽനിന്ന് വാങ്ങി ഹാജരാക്കണം. *ഡ്രൈവർ നേരത്തേ അലക്ഷ‍്യമായും വേഗത്തിലും വാഹനം ഓടിച്ചതിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ ശിക്ഷിക്കപ്പെട്ടയാൾ ആകരുത്. *ഓരോ വാഹനത്തിനും ൈഡ്രവറെ കൂടാതെ ഒരു അറ്റൻഡർ (ക്ലീനർ) ഉണ്ടായിരിക്കണം. *സ്കൂൾ വാഹനങ്ങളിൽ കുട്ടികളുടെ പേരും വിവരവും അടങ്ങുന്ന അറ്റൻഡൻസ് ബുക്ക് ഉണ്ടായിരിക്കണം. കുട്ടികൾ വാഹനത്തിൽ കയറുന്ന മുറക്ക് ബുക്കിൽ രേഖപ്പെടുത്തണം. *സ്കൂൾ വാഹനങ്ങൾക്ക് കൃത്യമായും അടയുന്ന തരത്തിലുള്ള ഡോറും ഷട്ടറുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. *കേരള മോട്ടോർ വെഹിക്കിൾ റൂൾസ് 221 പ്രകാരമുള്ള എണ്ണം കുട്ടികളെ മാത്രമേ വാഹനത്തിൽ കയറ്റാവൂ. ഓട്ടോ പോലുള്ള ചെറുവാഹനങ്ങളിൽ കുട്ടികളെ അമിതമായി കയറ്റുന്നത് ശ്രദ്ധയിൽപെട്ടാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. *കുട്ടികൾ വാഹനങ്ങളിൽനിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കേണ്ട സന്ദർഭങ്ങളിൽ അറ്റൻഡർ പ്രത്യേക ശ്രദ്ധചെലുത്തി റോഡ് മുറിച്ച് കടക്കാൻ സഹായിക്കണം. *ഓരോ സ്കൂൾ വാഹനവും കൃത്യമായി അറ്റകുറ്റപ്പണി നടത്തിയോ എന്ന് സ്കൂൾ സേഫ്റ്റി ഓഫിസർ ഉറപ്പുവരുത്തണം. *സ്കൂൾ പരിസരത്തും സ്കൂൾ വാഹനത്തിനുള്ളിലും കാമറ സ്ഥാപിക്കാൻ സ്കൂൾ അധികാരികൾ നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.