തിരുവനന്തപുരം: കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 330 കുപ്പി വിദേശമദ്യം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി. നിസാമുദ്ദീൻ എക്സ്പ്രസ് എസ്-11 കമ്പാർട്ട്മെൻറിൽ രണ്ട് ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഞായറാഴ്ച രാവിലെ 11.30ന് ട്രെയിനെത്തി യാത്രക്കാർ പുറത്തിറങ്ങിയ ശേഷം നടന്ന പരിശോധനയിലാണ് ബാഗുകൾ ശ്രദ്ധയിൽപെട്ടത്. ബാഗ് ഉപേക്ഷിച്ച നിലയിലായിരുന്നു. മദ്യം കടത്തിക്കൊണ്ടുവന്നതാരെന്ന് കണ്ടെത്താനായിട്ടില്ല. 90 എം.എല്ലിെൻറ കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്. 29 ലിറ്റർ വരും. 30,000ത്തിൽ അധികമാണ് പിടിച്ചെടുത്ത മദ്യത്തിന് വില കണക്കാക്കുന്നത്. അന്വേഷം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. മദ്യക്കുപ്പിയടങ്ങിയ ബാഗ് എക്സൈസിന് കൈമാറി. എക്സൈസും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.