കൊല്ലം: സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തികവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യുന്നതിന് രേഖകൾ ജൂൺ 18 നകം സമർപ്പിക്കണം. അതത് സ്കൂളുകളിലെ സ്ഥാപനമേധാവികളുടെ ബാങ്ക് പാസ്ബുക്കിെൻറ ആദ്യപേജ് (സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയത്), ഐ.എഫ്.എസ് കോഡ്, മൊബൈൽ നമ്പർ, ഫോറം നമ്പർ ഒന്നിൽ കുട്ടികളുടെ ലിസ്റ്റ് എന്നിവയാണ് പുനലൂർ ൈട്രബൽ ഡെവലപ്മെൻറ് ഓഫിസിൽ നൽകേണ്ടത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികവർഗ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഗ്രാൻറ് അനുവദിക്കുന്നതിനായി വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാണെന്നുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, അല്ലെങ്കിൽ വിദ്യാർഥിയുടെ രക്ഷാകർത്താവിെൻറ വരുമാന സർട്ടിഫിക്കറ്റ് എന്നിവ ജൂലൈ 10 നകം പുനലൂർ ൈട്രബൽ ഡെവലപ്മെൻറ് ഓഫിസിൽ സമർപ്പിക്കണം. ക്വട്ടേഷൻ ക്ഷണിച്ചു കൊല്ലം: ജില്ലയിൽ 2018ലെ േട്രാളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനത്തിനും പേട്രാളിങ്ങിനും വാടക വ്യവസ്ഥയിൽ മൂന്ന് ബോട്ടുകൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 23ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നീണ്ടകര ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ ഓഫിസിൽ ലഭിക്കും. ഫോൺ. 0476-2680036, 9496007036. പുരാരേഖ സർേവക്ക് തുടക്കം കൊല്ലം: സംസ്ഥാന സാക്ഷരതാമിഷനും പുരാരേഖാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരാരേഖാ സർേവയുടെ ജില്ലതല ഉദ്ഘാടനം അന്തരിച്ച കാഥികൻ വി. സാംബശിവെൻറ വസതിയിൽ എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. അറുപതിലധികം കഥകളുടെ ൈകെയഴുത്ത് പ്രതികളും പ്രമുഖനേതാക്കളും സാഹിത്യകാരന്മാരും സാംബശിവന് അയച്ച കത്തുകളും പുരസ്കാരങ്ങളും പഴയകാല ഗ്രന്ഥങ്ങളും ഉൾപ്പെടുന്ന ശേഖരം അദ്ദേഹത്തിെൻറ ഭാര്യ സുധർമയും കാഥികനായ മകൻ വസന്തകുമാർ സാംബശിവനും പരിചയപ്പെടുത്തി. ജില്ല കോ-ഓഡിനേറ്റർ സി.കെ. പ്രദീപ്കുമാർ സർേവയുടെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. 25 നകം ജില്ലയിൽ നിന്ന് പതിനായിരം പ്രധാന രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. സാക്ഷരതാ മിഷെൻറ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് സർേവ വളൻറിയർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.