ചളിയില്‍ ആംബുലന്‍സ് താഴ്ന്ന് രോഗി മരിക്കാനിടയായ സംഭവം; റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തീരുമാനം

തിരുവനന്തപുരം: റോഡിലെ ചളിയില്‍ ആംബുലന്‍സ് താഴ്ന്ന് രോഗി മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ തീരുമാനം. റോഡ് നവീകരിക്കാന്‍ എന്‍.ഒ.സി തേടി റെയില്‍വേ മന്ത്രാലയത്തിന് കേരള സര്‍ക്കാര്‍ വഴി കത്തയക്കാനും കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കരമന കാട്ടാന്‍വിള റോഡിൽ കഴിഞ്ഞദിവസം പുലര്‍ച്ചയാണ് രോഗിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലന്‍സ് താഴ്ന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ ഒന്നരമണിക്കൂറോളം വൈകി. നെഞ്ചുവേദനയായി ആശുപത്രിയിലേക്ക് കൊണ്ടുപോയ കരമന സ്വദേശി അനിതകുമാരി മരിക്കുകയും ചെയ്തു. റെയില്‍വേ പുറമ്പോക്കിലെ ഈ റോഡ് ടാറിടാന്‍ നിരവധി തവണ ശ്രമിച്ചിട്ടും എന്‍.ഒ.സി ലഭിച്ചിരുന്നില്ല. കൗണ്‍സിലര്‍ കരമന അജിത്താണ് ഈ വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.