ചവറ: കടിഞ്ഞൂൽ പ്രസവത്തിലെ കൺമണികൾ മത്സരിച്ച് പഠിച്ചതോടെ മുരുകവിലാസത്തിൽ ഇരട്ടിമധുരം. ഒന്നിച്ച് ജനിച്ച് കളിച്ച് പഠിച്ച് വളർന്ന ഇരട്ടകളാണ് മാതാപിതാക്കൾക്ക് നൽകിയ വാക്ക് അക്ഷരംപ്രതി പാലിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. പന്മന മുരുകവിലാസത്തിൽ മുരുകൻ-ബിന്ദു ദമ്പതികളുടെ മക്കളായ തീർഥയും പുണ്യയുമാണ് വീടിനും വിദ്യാലയത്തിനും മധുരവിജയം സമ്മാനിച്ചത്. ചവറ ഐ.ആർ.ഇയിലെ സിവിൽ ഫോറം തൊഴിലാളിയായ മുരുകെൻറയും വലിയം സെൻട്രൽ സ്കൂൾ ജീവനക്കാരിയായ ബിന്ദുവിെൻറയും വലിയ ആഗ്രഹമായിരുന്നു കൺമണികൾ പത്താം ക്ലാസിൽ ഉന്നതവിജയം നേടുന്നത്. മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിച്ച തീർഥയും പുണ്യയും തുടർപഠനവും ഒരുമിച്ച് മതിയെന്ന തീരുമാനത്തിലാണ്. കോവിൽതോട്ടം ലൂർദ് മാതാ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ഇരുവർക്കും അധ്യാപികമാരാകാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.