ഓയൂർ: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ട് 'ബ്ലോക്കായി' എന്നറിയിച്ച് കാർഡ് നമ്പർ മനസ്സിലാക്കി അക്കൗണ്ടിൽനിന്ന് 40,000 രൂപ കവർന്നു. കാഞ്ഞിരംപാറ സ്വദേശിനി ശ്രീജയുടെ പണമാണ് കവർന്നത്. കഴിഞ്ഞദിവസം ശ്രീജയുടെ മൊബൈലിലേക്ക് പൂയപ്പള്ളി എസ്.ബി.ഐയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളി വന്നു. വിളിച്ചയാൾ ശ്രീജയോട് ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലാത്തതിനാൽ അക്കൗണ്ട് ബ്ലോക്ക് ആയിരിക്കുകയാണെന്നും ഇനി ഇടപാടുകൾ നടത്തണമെങ്കിൽ ആധാർ കാർഡ് ലിങ്ക് ചെയ്യണമെന്നും പറഞ്ഞു. ഇതിനായി എ.ടി.എം കാർഡിെൻറ മുകളിലുള്ള 16 അക്ക നമ്പറും ഫോണിൽ മെസ്സേജായി വരുന്ന ഒ.ടി.പി നമ്പരും പറയാൻ ആവശ്യപ്പെട്ടു. ഇത്പ്രകാരം നമ്പർ നൽകി. കുറച്ചുസമയം കഴിഞ്ഞപ്പോൾ മൊബൈലിൽ വന്ന മെസ്സേജിൽ നാൽപതിനായിരം രൂപ പിൻവലിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇതോടെ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ അക്കൗണ്ട് ഉടമ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. സൈബർസെല്ലിെൻറ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.