മഅ്ദനിയുടെ വരവുംകാത്ത് ജന്മനാട്

*വെള്ളിയാഴ്ച വൈകീേട്ടാടെ മഅ്ദനി എത്തിച്ചേരും ശാസ്താംകോട്ട: ജാമ്യവ്യവസ്ഥയിൽ ഇളവുനേടി രോഗാവസ്ഥയിലുള്ള മാതാപിതാക്കളെ കാണാനെത്തുന്ന അബ്ദുന്നാസിർ മഅ്ദനിയെ സ്വീകരിക്കാൻ കുടുംബവീടായ തോട്ടുവാൽ മൻസിലും അൽ അൻവാർ ഇസ്ലാമിക് സർവകലാശാലയും ഒരുങ്ങി. വെള്ളിയാഴ്ച വൈകീേട്ടാടെ മഅ്ദനി എത്തിച്ചേരുമെന്നാണ് വിവരം. ഈമാസം 11 വരെയാണ് കേരളത്തിൽ തങ്ങാൻ ഇളവ് അനുവദിച്ചിട്ടുള്ളത്. ‎വ്യാഴാഴ്ച അൻവാർശ്ശേരിയിലെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും വിമാനത്തിൽ ആയുധധാരികളായ സുരക്ഷാ സേനാംഗങ്ങൾക്ക് സഞ്ചരിക്കാനുള്ള അനുമതി ലഭിക്കാത്തതാണ് യാത്ര ഒരുദിവസം വൈകാൻ കാരണം. പിതാവും റിട്ട. ഹെഡ്മാസ്റ്ററുമായ ടി.എ. അബ്ദുസ്സമദ് മാസ്റ്റർ പക്ഷാഘാതം ബാധിച്ച് ഇടതുവശം തളർന്ന് കഴിഞ്ഞ ഏഴരവർഷമായി കിടപ്പിലാണ്. മാതാവ് അസ്മാബീവി അർബുദം ബാധിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ശയ്യാവലംബിയായി കഴിയുന്നു. ഇളയമകനും അധ്യാപകനുമായ ഹസെൻറ വീട്ടിലാണ് ഇരുവരും ഇപ്പോൾ. ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് മഅ്ദനി മാതാപിതാക്കളെ കാണാനെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റ് 14നാണ് ഒടുവിൽ ഇവർ തമ്മിൽ അവസാനം കണ്ട് പിരിഞ്ഞത്. അബ്ദുസ്സമദ് മാസ്റ്റർ-അസ്മാബീവി ദമ്പതികളുടെ മൂത്തമകനാണ് 53കാരനായ മഅ്ദനി. മഅ്ദനി സ്ഥാപിച്ച അൻവാർശ്ശേരിയിലെ അൽ അൻവാർ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും അഗതി, അനാഥമന്ദിരത്തിലെ അന്തേവാസികളും പ്രിയ ഉസ്താദിെൻറ വരവിനായുള്ള കാത്തിരിപ്പിലാണ്. മഅ്ദനിയുടെ വരവ് പ്രമാണിച്ച് കൊല്ലം റൂറൽ പൊലീസ് ചീഫ് അശോകെൻറ നേതൃത്വത്തിൽ വലിയ സുരക്ഷാസന്നാഹങ്ങളാണ് അൻവാർശ്ശേരിയിലും പരിസരത്തും ഏർപ്പെടുത്തിയിരിക്കുന്നത്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.