തിരുവനന്തപുരം: കിഴക്കേകോട്ട-ചാല-കിള്ളിപ്പാലം റോഡിന് 3.30 കോടിരൂപയുടെ ഭരണാനുമതി ലഭ്യമായതായി വി.എസ്. ശിവകുമാർ എം.എൽ.എ പറഞ്ഞു. ഓട നിർമിച്ച് റോഡ് നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി ലഭ്യമായാലുടൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും. ബീമാപള്ളി-പൂന്തുറ റോഡിന് രണ്ടുകോടി രൂപയുടെയും അമ്പലത്തറ-പൂന്തുറ റോഡിന് 1.7 രൂപയുടെയും ഭരണാനുമതി ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്. തകർന്നുകിടക്കുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിന് ഭരണാനുമതി ലഭ്യമാകുന്നതിന് നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പ് സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്. 2.25 കോടിരൂപ ചെലവഴിച്ച് നിർമിക്കുന്ന ആയുർവേദ കോളജ്-കുന്നുംപുറം റോഡിെൻറ പ്രവൃത്തി പുരോഗമിക്കുകയാണ്. മുടങ്ങിക്കിടക്കുന്ന പെരുനെല്ലി, വള്ളക്കടവ് പാലങ്ങളുടെ നിർമാണപ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.