തിരുവനന്തപുരം: അനർട്ട് ഡയറക്ടർ നിയമന അഴിമതിക്കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുകൂലമായി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹരജി ഫയൽ ചെയ്‌തു. ഹരജി ജൂൈല 5ന് കോടതി പരിഗണിക്കും. ശരിയായ അന്വേഷണം നടത്താതെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതെന്നാണ് പരാതിക്കാരെൻറ ആക്ഷേപം. അനർട്ടിൽ ഡയറക്ടറെ നിയമിച്ചത് വഴിവിട്ടാണെന്നാരോപിച്ച് എം. വിൻസെൻറ് എം.എൽ.എയാണ് ഹരജി നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ. ഹരികുമാർ എന്നിവരാണ് എതിർകക്ഷികൾ. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആളെ അനർട്ട് ഡയറക്ടറായി നിയമിെച്ചന്നാണ് ഹരജിയിലെ ആരോപണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.