തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. സ്വിറ്റ്സർലൻഡും കേരളവുമായി സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. മാലിന്യസംസ്കരണം, നദികളുടെയും കനാലുകളുടെയും ശുദ്ധീകരണം എന്നിവക്ക് സ്വിറ്റ്സർലൻഡ് ഉപയോഗിക്കുന്ന സങ്കേതികവിദ്യ മികച്ചതാണെന്ന് സിബി ജോർജ് പറഞ്ഞു. ഈ രംഗത്ത് സഹകരിക്കാനുള്ള താൽപര്യം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. പാലിെൻറ ഉപോൽപന്നങ്ങളും മൂല്യവർധിത ഉൽപന്നങ്ങളും ഉണ്ടാക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്തു. പാൽ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും ഈ സാഹചര്യത്തിൽ മൂല്യവർധിത ഉൽപന്നങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, സെക്രട്ടറി എം. ശിവശങ്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.