തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെ എയർപോർട്ട്, ഒാൾസെയിൻസ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, രക്തസാക്ഷി മണ്ഡപം, ആർ.ആർ ലാമ്പ്, മ്യൂസിയം, െവള്ളയമ്പലം, രാജ്ഭവൻ, കവടിയാർ വരെയുള്ള റോഡുകളിൽ ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടാവും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ഒന്ന് വരെ രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർ.ആർ ലാമ്പ്, പാളയം, വി.ജെ.ടി, ആശാൻ സ്ക്വയർ, ന്യൂ അസംബ്ലി, ജി.വി. രാജ വരെയുള്ള റോഡുകളിൽ അന്നേ ദിവസം വൈകീട്ട് മൂന്ന് മുതൽ ആറ് വരെയും രാജ്ഭവൻ, വെള്ളയമ്പലം, മ്യൂസിയം, ആർ.ആർ. ലാമ്പ്, പാളയം, വി.ജെ.ടി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, നാലുമുക്ക്, പേട്ട, ചാക്ക, ഒാൾ സെയിൻസ്, ശംഖുംമുഖം, എയർപോർട്ട് വരെയുള്ള േറാഡിലും ഗതാഗതനിയന്ത്രണവും പാർക്കിങ് നിയന്ത്രണവും ഉണ്ടാവും. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ, ക്ലീനറോ ഉണ്ടായിരിക്കണം. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉടമയുടെയോ ഡ്രൈവറുടെയോ ഫോൺ നമ്പർ വ്യക്തമായി കാണുന്ന രീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതാണ്. ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കും. വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നും സിറ്റി പൊലീസ് അറിയിച്ചു. ഫോൺ: 0471 2558731, 0471 2558732. േയാഗത്തിൽ പെങ്കടുക്കുവാൻ എത്തുന്നവർ പ്രസിഡൻറ് എത്തുന്നതിന് അര മണിക്കൂർ മുമ്പ് പന്തലിലെ നിർദിഷ്ട സ്ഥലങ്ങളിൽ എത്തണം. പന്തലിനുള്ളിൽ ബാഗ്, കുട, വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.