തിരുവനന്തപുരം: ഇന്ധനവില ജി.എസ്.ടിയിൽ ഉൾെപ്പടുത്തണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കേന്ദ്ര സർക്കാർ ഒാഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജി.പി.ഒ ഒാഫിസിന് മുന്നിൽ ജില്ല പ്രസിഡൻറ് കൊട്ടാരക്കര പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു. പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില കുറക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ധനവില വർധിക്കുന്നതിനെ അനുകൂലിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേരളത്തിന് ബാധ്യതയായി മാറും. ഇന്ധനവില വർധിപ്പിക്കുന്നത് രാജ്യത്ത് ശൗചാലയങ്ങൾ നിർമിക്കാനാണെന്ന അദ്ദേഹത്തിെൻറ പ്രസ്താവന അപക്വമാണ്. നേതാക്കളായ താന്നിവിള ശശിധരൻ, ജോർജ് ഡി. വർഗീസ്, ജോൺ റോബർട്ട്, എസ്.എൽ.വി സദാനന്ദൻ, വട്ടിയൂർക്കാവ് അനിൽകുമാർ, സി.ആർ. സുനു, കള്ളിക്കാട് സുരേന്ദ്രൻ, അമ്പൂരി സാബു, നെയ്യാറ്റിൻകര ധർമരാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.