പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിെക്കാണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാതിരിക്കല്‍ പ്രതിഭ വിലാസത്തില്‍ വിഷ്ണു (25), അഞ്ചല്‍ ഇളവറാംകുഴി അമ്മാനിക്കല്‍ വീട്ടില്‍ അനീഷ് (45) എന്നിവരാണ് പത്തനാപുരം െപാലീസിെൻറ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനിെല്ലന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അഞ്ചല്‍ ഇളവറാംകുഴിയില്‍നിന്ന് പിടികൂടുയത്. സൈബര്സെല്ലിെൻറ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പത്തനാപുരം സ്വദേശിയും പത്താംക്ലാസ് വിദ്യാർഥിനിയുമായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണു തട്ടിക്കൊണ്ടുപോയത്. അഞ്ചല്‍ ഇളവറാംകുഴിയുള്ള സുഹൃത്തായ അനീഷാണ് സഹായങ്ങള്‍ ചെയ്ത് നല്‍കിയത്. വിഷ്ണു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഏരൂർ പൊലീസിെൻറ സഹായത്തോടെയാണ് പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വറിെൻറ നേതൃത്ത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.