കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പീഡിപ്പിച്ച് വന്നയാളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം മുട്ടയ്ക്കാട് ചെറുകോണത്ത് ചാനൽക്കര വീട്ടിൽ വാടകക്ക് താമസിക്കുന്ന രതീഷാണ് (30) അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു മാസമായി പെൺകുട്ടിയെ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് പ്രതി പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടി കോവളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഒളിവിൽ പോകാൻ ശ്രമം നടത്തിയ പ്രതിയെ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ എൻ. ഷിബു, കോവളം എസ്.ഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാൻഡ് ചെയ്തു. ഫോട്ടോ - പീഡനക്കേസിൽ അറസ്റ്റിലായ രതീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.