ശംഖുംമുഖം ബീച്ചിൽ നിർമാണ പ്രവർത്തികൾ നടക്കുന്ന സ്ഥലം
വലിയതുറ: ശംഖുംമുഖത്തെ തീരവത്കരണവും സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് കോടികൾ ചിലവാക്കി നടത്തുന്ന നിർമാണം ആശാസ്ത്രീയവും അയൽ ഗ്രാമങ്ങളായ കണ്ണാന്തുറ, വെട്ടുകാട് ഗ്രാമങ്ങളുടെ തീരം നശിക്കാനിടയാക്കുന്നതാണെന്ന് ഫ്രണ്ട്സ് ഓഫ് മറയിൻ ലൈഫ് (എഫ്.എം.എൽ). കാലവർഷം തുടങ്ങിയപ്പോൾ തന്നെ ശംഖുംമുഖം തീരത്തെ മണൽകൂനയും ഇരുമ്പ് തൂൺകട്ടികളും കരിങ്കല്ലുകളും കടലെടുത്തു.
ഇപ്പോഴുള്ള നിർമാണത്തിന്റെ വടക്കുഭാഗത്തെ തീരം നഷ്ടപ്പെടാൻ തുടങ്ങി. കാലവർഷം കനക്കുന്നതോടെ കണ്ണാന്തുറ, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളുടെ തീരങ്ങളെ ബാധിക്കും.കരിങ്കൽ - കോൺക്രീറ്റ് നിർമിതി കൊണ്ട് കടലിന്റെ ശക്തിയെ ചെറുക്കൻ ആവില്ല. അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് എഫ്.എം.എൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.