തിരുവനന്തപുരം -: കാറിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം തിരുട്ട് ഗ്രാമത്തിലേക്ക്. ബാഗ് ബസിനുള്ളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം ആയുർവേദ കോളജിന് സമീപത്തെ ജ്വല്ലറിയിലെ പണമാണ് കവർന്നത്. ബാങ്കിലേക്ക് കൊണ്ടുപോകാനായി ജീവനക്കാരനാണ് പണമടങ്ങിയ ബാഗ് കാറിെൻറ മുൻഭാഗത്ത് െവച്ചത്. തുടർന്ന് ജ്വല്ലറിയിൽ കയറി തിരികെ വരുന്നതിനിടയിലാണ് കവർച്ച നടന്നത്. വഞ്ചിയൂർ പൊലീസിന് ലഭിച്ച പരാതിയുനുസരിച്ച് അന്വേഷണം തുടരവെയാണ് ബുധനാഴ്ച രാത്രിയോടെ ബാഗ് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളക്ക് സമീപം ബസിലാണ് ബാഗ് കണ്ടത്. അധികൃതർ സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പരിശോധനക്കിടെയാണ് ജ്വല്ലറിയിൽനിന്ന് കവർന്ന ബാഗാണെന്ന് സ്ഥിരീകരിച്ചത്. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി ബാഗ് തെളിവിനായി എടുത്തു. ഇതോടെയാണ് കവർച്ച സംഘം തമിഴ്നാട് കേന്ദ്രമായുള്ള തിരുട്ട് സംഘമാണെന്ന സൂചന ലഭിച്ചത്. പ്രതികളെതേടി പൊലീസിെൻറ പ്രത്യേകസംഘം വ്യാഴാഴ്ച അങ്ങോട്ട് തിരിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിെൻറ സഹായത്തോടെ കവർച്ച സംഘത്തെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്നാൽ, കവർച്ച നടന്ന സ്ഥലത്തെ കാമറ നിരീക്ഷണങ്ങളിൽ പ്രതികളുടെ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.