ഇന്ത്യ--ന്യൂസിലൻഡ് ട്വൻറി 20: ന്യൂസിലൻഡ് സംഘം സ്‌പോർട്സ് ഹബ്ബ് സന്ദര്‍ശിച്ചു സ്റ്റേഡിയത്തിലും ഒരുക്കങ്ങളിലും തൃപ്തി ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തി തിരുവനന്തപുരം: അടുത്തമാസം ഏഴിന് നടക്കുന്ന ഇന്ത്യ--ന്യൂസിലൻഡ് ട്വൻറി 20 മത്സരത്തിന് മുന്നോടിയായി ന്യൂസിലൻഡ് സംഘം സ്‌പോർട്സ് ഹബ്ബ് സന്ദര്‍ശിച്ചു . മത്സരത്തിെൻറ ഒരുക്കങ്ങളും സുരക്ഷ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായാണ് സംഘം എത്തിയത് . ന്യൂസിലൻഡ് ടീം മാനേജര്‍ മിഷീല്‍ സാന്‍ഡല്‍, സുരക്ഷ തലവന്‍ ഇയാന്‍ സ്‌നേര്‍ എന്നിവരാണ് ന്യൂസിലൻഡ് ടീമിനെ പ്രതിനിധീകരിച്ച് എത്തിയത്. മത്സരത്തിനുവേണ്ടി നടത്തിയ ഒരുക്കങ്ങളിലും സ്‌റ്റേഡിയത്തിലും സംഘം തൃപ്തി പ്രകടിപ്പിച്ചു. അംഗങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന കോവളം ലീല ഹോട്ടല്‍ സന്ദര്‍ശിച്ചു. ലീല ഹോട്ടല്‍ അധികൃതരുമായും ചര്‍ച്ച നടത്തിയ സംഘം ഹോട്ടല്‍ താമസസൗകര്യത്തിലും തൃപ്തി അറിയിച്ചു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ പ്രകാശ് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.