തിരുവനന്തപുരം: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ വ്യാജരേഖ ചമച്ച് മെഡിക്കൽ ആനുകൂല്യം നേടി എന്ന കേസ് പരിഗണിക്കുന്നത് നവംബർ 10ലേക്ക് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി മാറ്റി. സമാന പരാതികൾ ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ഹരജി മാറ്റിയത്. ടി.പി. സെൻകുമാർ പൊലീസ് മേധാവി ആയിരിെക്ക മെഡിക്കൽ ആനുകൂല്യം ലഭിക്കാൻ നൽകിയത് വ്യാജ സർട്ടിഫിക്കറ്റുകളായിരുെന്നന്നും 50 കോടിയുടെ അനധികൃത വായ്പ ലഭ്യമാക്കാൻ സ്വകാര്യവ്യക്തിയെ സഹായിെച്ചന്നുമാണ് ഹരജിയിലെ ആരോപണം. വിജിലൻസ് നേരത്തെ ഇൗ ആരോപണങ്ങൾ അന്വേഷിക്കുകയും സെൻകുമാറിനെതിരായ ആരോപണങ്ങൾ തള്ളുകയുമായിരുന്നു. ആ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.