ന്യൂഡൽഹി: നാവിക സേനയിലെ ആധുനികവത്കരണത്തിെൻറ ഭാഗമായി 111 ഹെലികോപ്ടറുകൾ വാങ്ങും. ഇതുസംബന്ധിച്ച നടപടികൾക്ക് പ്രതിരോധ മന്ത്രി നിർമല സീതാരാമെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അനുമതി നൽകി. ഇതിൽ 95 എണ്ണം 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിപ്രകാരം രാജ്യത്തുതന്നെ നിർമിക്കുന്നതാണ്. ബാക്കി 16 എണ്ണം വിദേശത്തുനിന്ന് വാങ്ങും. സംയുക്ത സംരംഭമായാണ് ഇതിെൻറ നിർമാണം നടത്തുക. 21,738 കോടി രൂപയാണ് ഹെലികോപ്ടറുകൾ വാങ്ങാൻ അനുവദിച്ചത്. നാവികസേന കപ്പലുകൾക്ക് ഒമ്പത് സോണാർ സിസ്റ്റങ്ങൾ വാങ്ങാനും അനുമതി നൽകി. 450 കോടിയാണ് ചെലവ്. ഇത് സ്ഥാപിക്കുന്നതിലൂടെ നാവികസേനയുടെ മുങ്ങിക്കപ്പൽവേധ ശേഷി വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.