തിരുവനന്തപുരം: സുഹൃത്തുക്കളുടെ വാട്സ്ആപ് കൂട്ടായ്മ സാന്ത്വനമായി. 1987-89 വർഷം ആറ്റിങ്ങൽ ടി.ടി.ഐയിൽ ടി.ടി.സി കോഴ്സിന് പഠിച്ച സുഹൃത്തുക്കൾ ചേർന്ന് രൂപവത്കരിച്ച 87-89 ഫ്രണ്ട്സ് എന്ന വാട്സ്ആപ് കൂട്ടായ്മയാണ് കൂടെ പഠിച്ചിരുന്ന സുഹൃത്തായ ദിവാകരൻ എന്ന അധ്യാപകന് താങ്ങുമായി എത്തിയത്. ഗ്രൂപ്പംഗങ്ങൾക്കിടയിൽ നടത്തിയ സഹായധനശേഖരണമായി ഒരു ലക്ഷം രൂപ ദിവാകരന് നൽകി. മറവിരോഗവും മാനസികപ്രശ്നങ്ങളും കാരണം ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ ദിവാകരന് അധ്യാപകജോലി നഷ്ടപ്പെടുകയായിരുന്നു. ദീർഘനാളായി ദിവാകരനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്ന സുഹൃത്തുക്കൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തിയത്. തുടർന്ന് ഗ്രൂപ്പംഗങ്ങൾ നടത്തിയ ധനശേഖരണത്തിലാണ് ഒരു ലക്ഷം രൂപ നൽകാനായത്. 25 കൊല്ലം സർക്കാർ സർവിസിൽ പ്രവർത്തിച്ചിരുന്ന ദിവാകരന് ഇൻവാലിഡ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കാനും വാട്ട്സ്ആപ് കൂട്ടായ്മ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. മറ്റൊരു സുഹൃത്തായ സുകുമാരന്‍ വീട് പണിക്കായി 15,000 രൂപയും കൂട്ടായ്മ സംഭാവന ചെയ്തു. വരും ദിനങ്ങളിൽ തങ്ങളുടെ സുഹൃത്തുക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഇത്തരത്തിലുള്ളസ സഹായങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഗ്രൂപ്പംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.