കഞ്ചാവ് വിൽപന: നാല് യുവാക്കൾ പിടിയിൽ

ചിറയിൻകീഴ്: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്നിരുന്ന നാലുപേർ പിടിയിലായി. അഴൂർ വില്ലേജിൽ തിരുവാതിരക്കര ലക്ഷം വീട്ടിൽ പ്രസാദ് (36), ശാർക്കര വില്ലേജിൽ ആറ്റുവരമ്പ് വീട്ടിൽ മണികണ്ഠൻ (35), മുദാക്കൽ വില്ലേജിൽ അയിലം വിഷ്ണുവിലാസം വീട്ടിൽ വിഷ്ണു(25), അഴൂർ വില്ലേജിൽ വാറുവിളാകം വീട്ടിൽ ഷാഫി (30) എന്നിവരാണ് പിടിയിലായത്. ചിറയിൻകീഴ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന വർധിച്ചതിനെ തുടർന്ന് ചിറയിൻകീഴ് പൊലീസും തിരുവനന്തപുരം റൂറൽ ജില്ല ഷാഡോ പൊലീസും സംയുക്തമായി നടത്തിവരുന്ന അേന്വഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തലവനായ ചിറയിൻകീഴ് സ്വദേശി ജയൻ ഓടി രക്ഷപ്പെട്ടു. 500 രൂപ വരെയുളള ചെറുപൊതികളിലാക്കിയാണ് കഞ്ചാവ് വിൽപന നടത്തിവന്നത്. തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്. ആറ്റിങ്ങൽ എ.എസ്.പി ആദിത്യ, ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ സുനിൽകുമാർ, ഷാഡോ ഡിവൈ.എസ്.പി സുരേഷ്, എസ്.ഐ ബൈജു .കെ നായർ, എ.എസ്‌.ഐ ജയൻ, സി.പി.ഒ മാരായ ഷിബു, നിവിൽ, സുനിൽലാൽ, സുനിൽ, ഷജീം, ജ്യോതിഷ്, ബിജുഹക്ക് എന്നിവരും ചിറയിൻകീഴ് പൊലീസും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. മുഖ്യപ്രതി ജയെൻറ മൊബൈൽ ഫോണിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ച വിദ്യാർഥികൾ ഉൾപ്പെടെയുളള 30 പേരെ താക്കീത് നൽകി അവരുടെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി കൂെട വിട്ടു. ആവശ്യക്കാരെയും നിരീക്ഷിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.