തിരുവനന്തപുരം: നാലുമാസം നീണ്ട ചർച്ചകൾക്കും അഭിപ്രായ സമന്വയങ്ങൾക്കുംശേഷം തലസ്ഥാനം സ്മാർട്ടാക്കാനുള്ള നിർദേശങ്ങൾക്ക് കോർപറേഷൻ കൗൺസിലിെൻറ പൂർണ പിന്തുണ. സ്മാർട്ട് സിറ്റി പ്രപ്പോസലിനുവേണ്ടി തയാറാക്കിയ രൂപരേഖക്ക് വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അംഗീകാരമായി. ടെക്നിക്കൽ കമ്മിറ്റി അനുമതി നൽകിയ 1505 കോടിയുടെ രൂപരേഖക്കാണ് കൗൺസിൽ അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണ നൽകിയത്. നഗര സമഗ്ര വികസനത്തിനുള്ള പാൻസിറ്റി ഡെവലപ്മെൻറിനാണ് സ്മാർട്ട് സിറ്റിയിൽ പ്രാധാന്യം നൽകുക. 24 മേഖലയിൽനിന്ന് വോട്ടിങ്ങിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത ഒമ്പതുമേഖലയിൽനിന്ന് പ്രായോഗികതകൂടി കണക്കിലെടുത്താണ് ആറ് മേഖലയെ പാൻസിറ്റിക്കായി തെരഞ്ഞെടുത്തത്. സമഗ്രവികസനത്തന് നിരവധി നിർദേശങ്ങളാണ് രൂപരേഖയിലുള്ളത്. നഗരത്തിലെ പ്രധാന പ്രശ്നമായ ഖരമാലിന്യ സംസ്കരണ സംവിധാനം കുറ്റമറ്റതാക്കാൻ ഐ.സി.ടി (ഇൻഫർമേഷൻ കമ്യൂണിേക്കഷൻ സിസ്റ്റം) ഏർപ്പെടുത്തും. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിനും എയ്റോബിക് ബിന്നുകളുടെ പരിപാലനത്തിനും പ്രശ്നപരിഹാരത്തിനുമാണ് ഐ.സി.ടി സാേങ്കതികവിദ്യ ഉപയോഗിക്കുന്നത്. അജൈവമാലിന്യ ശേഖരണത്തിനും പരിപാലനത്തിനും ഐ.സി.ടി സൗകര്യങ്ങളുള്ള വികേന്ദ്രീകൃതമായി ആർ.ആർ.സികൾ (റിസോഴ്സ് റിക്കവറി സിസ്റ്റം) സ്ഥാപിക്കും. എല്ലാ സേവനവും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും നിർദേശമുണ്ട്. കോർപറേഷനിൽ ഇ^ ഗവേണൻസ് കൺേട്രാൾ റൂം സജ്ജീകരിക്കുകയും വാർഡ് കേന്ദ്രങ്ങൾ ഇ^ സേവനങ്ങൾ നൽകാനുള്ള കേന്ദ്രങ്ങളാക്കും. നഗരത്തിലെ എല്ലാ ഭാഗത്തും അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്ന് അറിയിപ്പ് നൽകാനുള്ള സംവിധാനം നടപ്പാക്കും. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുന്നറിയിപ്പ് നൽകും. കുടിവെള്ളം ലഭ്യമാക്കുകയും സ്മാർട്ട് വാട്ടർ മീറ്റർ ഉപയോഗിച്ച് ദുരുപയോഗം ഒഴിവാക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികളും ഒരുക്കും. നഗരത്തിൽ പാർക്കിങ് എവിടെയൊക്കെയാണെന്ന് മനസ്സിലാക്കാനുള്ള സ്മാർട്ട് പാക്കിങ് സംവിധാനം. പൊതുഗതാഗതം കാര്യക്ഷമമാക്കാൻ ബസ് ട്രാക് ചെയ്യാനും വിവരം ലഭ്യമാക്കാനുമുള്ള സജ്ജീകരണങ്ങൾ. ജി.ഐ.എസ് ഉപയോഗിച്ച് ട്രാഫിക് ലൈറ്റുകളുടെ നിയന്ത്രണം. ട്രാഫിക് കുരുക്കുകളെപ്പറ്റിയുള്ള അറിയിപ്പും ലഭ്യമാക്കൽ. ഇതിന് ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കൽ. എല്ലാ വാർഡിലും വൈ^ഫൈ കണക്ഷൻ. കുടിവെള്ള ഫൗണ്ടൻ. ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം. സ്ത്രീകൾക്ക് വിശ്രമ സ്ഥലം. ശൗചാലയം. ബസ് വരുന്നത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ ബോർഡ് എന്നിവയോടൊപ്പം സ്മാർട്ട് ബസ് സ്റ്റോപ്പുകൾ എന്നിവയും പദ്ധതിയിലുണ്ടാകും. ഒാപ്ടിക്കൽ സെൻസറുകൾ ഉപയോഗിച്ച് കൊതുകുകളുടെ സാന്ദ്രതയും ഇനവും കണ്ടെത്തി ഹെൽത്ത് വിഭാഗത്തിന് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം. നഗരത്തിെൻറ എല്ലാ ഭാഗത്തും സി.സി.ടി.വി കാമറ സ്ഥാപിച്ച് നെറ്റ്വർക്കിലൂടെ സുരക്ഷ സംവിധാനം. എല്ലാ ഭാഗത്തും സോളാർ എനർജിയും ഓട്ടോമാറ്റിക് നിയന്ത്രണവുമുള്ള സ്മാർട്ട് സ്ട്രീറ്റ് ലൈറ്റിങ് എന്നിങ്ങനെ നഗരത്തിെൻറ മുഖച്ഛായ തന്നെ മാറുന്ന രീതിയിലുള്ള നിർദേശങ്ങളാണ് രൂപരേഖയിലുള്ളത്. നഗരഹൃദയഭാഗങ്ങളായ കിഴക്കേകോട്ട, ചാല, തമ്പാനൂർ, കോട്ടയ്ക്കകം, വഞ്ചിയൂർ, ശ്രീവരാഹം, പാളയം, സ്റ്റാച്യു പ്രദേശങ്ങളുടെ നിലവിലെ അവസ്ഥതന്നെ മാറുന്ന നിരവധി വികസന പ്രവർത്തനങ്ങളാണ് സ്മാർട്ട് സിറ്റിയിലൂടെ കൈവരുക. 1379 കോടി നഗരഹൃദയമേഖല വികസനത്തിനും ബാക്കി തുക എല്ലാ വാർഡിനും പ്രയോജനകരമായ വികസനത്തിനും ഉപയോഗിക്കും. കൗൺസിലിെൻറ നിർദേശംകൂടി ഉൾപ്പെടുത്തി സർക്കാറിെൻറ എംപവേർഡ് കമ്മിറ്റിക്ക് വിടും. പദ്ധതിയുടെ അന്തിമ രൂപരേഖ ഇൗമാസം 25ന് മുമ്പ് കേന്ദ്രസർക്കാറിന് സമർപ്പിക്കണം. സ്മാർട്ട് സിറ്റി രൂപരേഖ അംഗീകരിച്ച് കൗൺസിൽ യോഗത്തിൽ വിവിധ കക്ഷിനേതാക്കകളും കൗൺസിലർമാരും സംസാരിച്ചു. യു.ഡി.എഫ് അംഗങ്ങളായ ഡി. അനിൽകുമാർ, ജോൺസൺ ജോസഫ്, ബീമാപള്ളി റഷീദ് , വി.ആർ. സിനി, ബി.ജെ.പി അംഗങ്ങളായ എം.ആർ. ഗോപൻ, ഗിരികുമാർ, എൽ.ഡി.എഫ് അംഗങ്ങളായ സോളമൻ വെട്ടുകാട്, പാളയം രാജൻ, കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു വിവിധ സ്റ്റാൻഡിങ് കമ്മിറ്റി പാസാക്കിയ വിഷയങ്ങളും വിലക്കയറ്റം തടയുന്നതിന് കേന്ദ്ര^സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതാവ് അനിൽകുമാർ കൊണ്ടുവന്ന അടിയന്തരപ്രമേയവും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.