വെള്ളറട: രാത്രി ഹെൽമറ്റ് ധരിച്ചെത്തി വീട്ടിൽ അതിക്രമിച്ച് കടന്ന് യുവാവിനെ അടിച്ചുകൊന്ന കേസിൽ ഒരാൾ കൂടി പിടിയിലായി. ആര്യൻകോട് പൊലീസ് പരിധിയിൽ മൈലച്ചൽ ആണ്ടിക്കുഴി കിഴക്കേരവീട്ടിൽ അനിൽ ആണ് (32) പടിയിലായത്. ഒറ്റശേഖരമംഗലം ഇടവാൽ കുളത്തിൻകര വീട്ടിൽ അരുൺ ആണ് മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച അരുണിെൻറ സഹോദരീ ഭർത്താവ് വർണൻ, സുഹൃത്ത് സുജിൻ,വിശാഖ് ആഹിൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാർ, പാറശ്ശാല സി.െഎ സന്തോഷ്കുമാർ, ആര്യൻകോട് എസ്.െഎ ശാന്തകുമാറിെൻറ നേതൃത്വത്തിെല സംഘമാണ് അന്വേഷണം നടത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന അനിലിനെ മണ്ഡപത്തിൻകടവിൽനിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ 10ാം പ്രതിയാണ്. ഒളിവിൽ കഴിയുന്ന ഡി.വൈ.എഫ്.െഎ വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രിൻസ് അടക്കമുള്ളവർ മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ചെയ്യുകയോ പുതിയ സിം വാങ്ങി ഉപയോഗിക്കുകയോ ആണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ ഉടൻ പൊലീസ് വലയിലാകുമെന്ന് ഡിവൈ.എസ്.പി ഹരികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.