വെഞ്ഞാറമൂട്: സിസേറിയൻ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് മടങ്ങുംവഴി മാതാവിനെയും കുഞ്ഞിനെയും വാഹനത്തിൽനിന്ന് ഇറക്കിവിട്ട് വാഹനം െപാലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. ചിതറ മാങ്കോട് എ.ആർ കോട്ടേജിൽ അജിൽ മനോജാണ് ഇതുസംബന്ധിച്ച് വെഞ്ഞാറമൂട് സി.ഐക്ക് പരാതിനൽകിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അജിലിെൻറ ഭാര്യയുടെ സിസേറിയൻ കഴിഞ്ഞ് അഞ്ചാംദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുംവഴി വെഞ്ഞാറമൂട് ജങ്ഷനിൽ വണ്ടിനിർത്തി മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്ന് വാങ്ങവേ ജങ്ഷനിലുണ്ടായിരുന്ന െപാലീസുകാരൻ നോ പാർക്കിങ് ഏരിയയിൽ വണ്ടിനിർത്തി എന്ന കാരണത്താൽ യാത്രക്കാരെ ഇറക്കിവിട്ട് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് പരാതി. പ്രസവം കഴിഞ്ഞ് പിഞ്ചുകുഞ്ഞിനേയും കൊണ്ട് വരികയാണെന്ന് പറഞ്ഞിട്ടും െപാലീസുകാരൻ ചെവിക്കൊണ്ടില്ലെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.