ഹാപ്പി രാജേഷ് വധക്കേസ്: വിധി ജൂലൈ ഏഴിന്

തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിെൻറ വിധി അടുത്തമാസം ഏഴിന്. ഒരുവർഷം നീണ്ട വിചാരണ കഴിഞ്ഞദിവസം പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2016ൽ ആദ്യം ആരംഭിച്ച വിചാരണ സി.ബി.ഐ സ്റ്റേ വാങ്ങിയതിനെ തുടർന്ന് രണ്ടുമാസം നിർത്തിെവച്ചിരുന്നു. 2011 ഏപ്രിൽ 28ന് ആണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവർത്തകനായ ഉണ്ണിത്താൻ, ബാബുകുമാർ, ജിണ്ട അനി എന്നിവർക്ക് നേരെയുണ്ടായ വധശ്രമക്കേസുകളിൽ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തുപറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ കേസ്. 127 സാക്ഷികളെയാണ് വിചാരണവേളയിൽ പരിഗണിച്ചത്. ഡിവൈ.എസ്.പി സന്തോഷ് നായർ അടക്കം ഏഴു പ്രതികളാണ് കേസിൽ വിചാരണനേരിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.