കാർഷികകടങ്ങൾ എഴുതിത്തള്ളണം^കെ.പി.സി.സി

കാർഷികകടങ്ങൾ എഴുതിത്തള്ളണം-കെ.പി.സി.സി തിരുവനന്തപുരം: ലക്ഷം രൂപ വരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി. ഇതേക്കുറിച്ച് സര്‍ക്കാറുമായി ചര്‍ച്ചചെയ്യും. സ്വകാര്യ ചടങ്ങുകള്‍ക്ക് മദ്യം വിളമ്പുന്നതിന് പ്രത്യേക അനുമതി വേണ്ടെന്ന ഹൈകോടതി വിധി തെറ്റാണെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മദ്യവ്യാപനത്തിന് മാത്രമേ ഇത് സഹായിക്കൂ. പ്രത്യാഘാതം കണക്കിലെടുത്തായിരുന്നു കോടതി വിധി പറയേണ്ടിയിരുന്നത്. മദ്യവർജനത്തിന് എക്സൈസ് വകുപ്പ് വിമുക്തി പദ്ധതി നടപ്പാക്കുന്നത് പ്രഹസനമാണ്. രൂക്ഷമായ വിലക്കയറ്റം, റേഷന്‍കാര്‍ഡ് നിഷേധം, മദ്യത്തില്‍ ജനങ്ങളെ മുക്കിക്കൊല്ലുന്ന നയം, സ്വാശ്രയഫീസ് വർധന തുടങ്ങിയ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ജൂൈല 10ന് കലക്‌ടറേറ്റുകള്‍ക്ക് മുന്നില്‍ ധർണ നടത്താന്‍ യോഗം തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുടിശ്ശിക വിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ജൂൈല 15ന് പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ധർണ നടത്തും. പനി വ്യാപനവും മരണവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട മന്ത്രി കെ.കെ. ശൈലജയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. രക്തപരിശോധനക്ക് സ്വകാര്യ ലാബുകൾ വൻഫീസ് ഈടാക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് രക്തപരിശോധന ഫീസെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല. പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. ഇരുന്നൂറിലേറെപേര്‍ മരിച്ചതി​െൻറ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കും മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതി​െൻറ ധാർമിക ഉത്തരവാദിത്തം തദ്ദേശഭരണ മന്ത്രിക്കുമാണ്. ക്വാറികൾക്ക് അനുമതി നൽകുന്നതിനുള്ള ദൂരപരിധിവ്യവസ്ഥ ലഘൂകരിച്ച ഉത്തരവ് പിൻവലിക്കണം. സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ രാഷ്ട്രീയം കലർത്തരുത്. നഴ്‌സുമാരുടെ സമരം ഉടൻ പരിഹരിക്കണം. ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബസംഗമം ഏറ്റവും മികച്ചരീതിയില്‍ സംഘടിപ്പിക്കുന്ന ബൂത്തിന് ജില്ലതല സമ്മാനം നല്‍കുമെന്നും ഹസന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.