തിരുവനന്തപുരം: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷ ബോർഡ് മേയ് 15, 16 തീയതികളിൽ നടത്തിയ പൊതുപരീക്ഷഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസിൽ 93 ശതമാനവും ഏഴ്, 10 ക്ലാസുകളിൽ 96 ശതമാനവും വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായതായി പരീക്ഷ ബോർഡ് ചെയർമാൻ കെ.കെ. സുലൈമാൻ മൗലവിയും ജനറൽ കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവിയും വാർത്തക്കുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ ബോർഡ് പ്രഥമമായി ഗ്രേഡിങ് സമ്പ്രദായം നടപ്പിൽ വരുത്തിയ വർഷമായിരുന്നു ഇത്. 2600 ഒാളം മദ്റസകളിൽ നടന്ന പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ 85 വിദ്യാർഥികളും ഏഴിൽ 77 വിദ്യാർഥികളും 10ാം ക്ലാസിൽ 30 വിദ്യാർഥികളും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി. റമദാൻ വെക്കേഷൻ കഴിഞ്ഞ് ജൂലൈ എട്ട് മുതൽ മദ്റസകൾ പ്രവേശന ആഘോഷങ്ങളോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമെന്ന് ദക്ഷിണ കേരള വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.