ബാലരാമപുരം: ബിവറേജസ് ഒൗട്ട്െലറ്റിനെതിരെ നടത്തിയ സമരത്തിലും എം. വിൻസെൻറ് എം.എൽ.എ ഒന്നാംപ്രതി. ബാലരാമപുരം ദേശീയപാതക്കരികിൽ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് താന്നിവിളയിലേക്ക് കൊണ്ടുവന്നതിനെ എതിർത്ത് നടത്തിയ സമരത്തിെൻറ പേരിലാണ് കേസെടുത്തത്. ഏപ്രിൽ 11ന് താന്നിവിളയിൽ പുതിയ ഒൗട്ട്ലെറ്റ് സ്ഥാപിക്കാൻ നടത്തിയ ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ എം.എൽ.എ തടയുകയായിരുന്നു. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. ബിവറേജസ്, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയപാർട്ടികൾ സംയുക്തമായിട്ടാണ് അന്ന് പ്രതിഷേധം നടത്തിയത്. നാട്ടുകാർ ബിവറേജസ് ഔട്ട്ലെറ്റ് ഉപരോധിക്കുമ്പോൾ സ്ഥലത്തെത്തിയ എം.എൽ.എക്ക് നേരെ പൊലീസ് ലാത്തിവീശിയത് അന്ന് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എം.എൽ.എയുടെ ജാമ്യാപേക്ഷ തടസ്സപ്പെടുത്തുന്നതിനാണ് പുതിയ നീക്കമെന്ന് ആരോപണമുണ്ട്. എന്നാൽ, ഒരു കേസിൽ പിടിയിലായയാൾക്കെതിരെ മുമ്പുള്ള കേസുകളെല്ലാം കോടതിയിൽ സമർപ്പിക്കണമെന്ന നിയമമനുസരിച്ചാണ് നടപടിയെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.