എം.എൽ.എയെ പ്രതിയാക്കുന്നതിൽ ഗൂഢാലോചന -തമ്പാൻ കൊല്ലം: എം. വിൻസെൻറ് എം.എൽ.എയെ പീഡനക്കേസിലെ പ്രതിയാക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നെന്ന് മുൻ എം.എൽ.എ ജി. പ്രതാപവർമ തമ്പാൻ. എൽ.ഡി.എഫ് കൗൺസിലർ ജയന്തന് ഒരുനിയമവും യു.ഡി.എഫ് എം.എൽ.എക്ക് മറ്റൊരുനിയമവും എന്നത് കാട്ടുനീതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി. ശശിയെയും ഗോപി കോട്ടമുറിക്കലിനെയും സംരക്ഷിച്ചവരാണ് എൽ.ഡി.എഫ്. േകസ് അന്വേഷണചുമതലയുള്ള അജിത ബീഗം എം. വിൻസെൻറ് എം.എൽ.എെയ നേരിട്ട് ചോദ്യംചെയ്തിട്ടില്ല. സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ ജംഗിൾരാജ് നടക്കുന്നതിെൻറ പ്രത്യക്ഷ ഉദാഹരണമാണിതെന്നും പിണറായി സർക്കാറിന് ഇത് ബൂമറാങ്ങായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.