കാട്ടാക്കട: വഴിയാത്രക്കാരിയായ വീട്ടമ്മയെ പട്ടാപ്പകൽ റോഡിൽ ഉപദ്രവിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പൂവച്ചൽ ആലമുക്ക് എം.എൻ.എസ് മൻസിലിൽ അനസ് എന്ന അനീഷിനെയാണ് (30) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അക്രമത്തിനിരയായ സ്ത്രീക്ക് പരാതി ഇല്ല എന്ന പേരിൽ സംഭവം നടന്നപ്പോൾ ഉരുണ്ടുകളിച്ച പൊലീസ് പ്രശ്നം വിവാദമായതോടെയാണ് കസ്റ്റഡിയിലായിരുന്ന പ്രതിക്കെതിരെ കേസെടുത്തത്. വിഷയം അറിഞ്ഞ കാട്ടാക്കട സി.ഐ അനുരൂപിെൻറ നേതൃത്വത്തിൽ രാത്രി തന്നെ വനിത പൊലീസുകാര്‍ ഉള്‍പ്പെടുന്ന സംഘം ആക്രമിക്കപ്പെട്ട സ്ത്രീയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കടന്നുപിടിച്ച പ്രതി കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വസ്ത്രം വലിച്ചുകീറുകയും ചളിയില്‍ താഴ്ത്താന്‍ ശ്രമിക്കുകയും നെഞ്ചില്‍ മൂന്ന് സ്ഥലത്ത് കടിച്ച് മുറിവേല്‍പിക്കുകയും ചെയ്തതായും ആശുപത്രിയിൽ ചികിത്സ തേടിയതായും വീട്ടമ്മ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് സ്ത്രീകൾക്കെതിരായ അതിക്രമത്തിന് അനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യം- മയക്കുമരുന്ന് എന്നിവക്ക് അടിമയായ പ്രതി മുമ്പും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് കാട്ടാക്കട മൃഗാശുപത്രി ഇടറോഡിൽ വീട്ടമ്മ ആക്രമിക്കപ്പെട്ടത്. തുടർന്ന് നാട്ടുകാർ അക്രമിയെ കൈയോടെ പിടികൂടി പൊലീസിനെ ഏൽപിച്ചു. സംഭവത്തിൽ കേസെടുക്കാതെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണത്തിൽ കാട്ടാക്കട സി.െഎയോട് റൂറൽ ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.