കെ.എസ്.ആര്‍.ടി.സി സുരക്ഷാ ജീവനക്കാരനെ ഉപദ്രവിച്ച രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: കിഴക്കേകോട്ട കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തെ സുരക്ഷാ ജീവനക്കാരനെ ഡ്യൂട്ടി സമയത്ത് ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ രണ്ടു പ്രതികളെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 16നാണ് സുരക്ഷ ജീവനക്കാരനായ ഗോപന്‍നായരെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. ശേഷം ഒളിവില്‍ കഴിഞ്ഞ മണക്കാട് ആറ്റുകാല്‍ പുത്തന്‍കോട്ട ദേവീ നഗറില്‍ നവീന്‍ സുരേഷ്, കോട്ടക്കകം ശ്രീവരാഹം ടിപ്പുതെരുവില്‍ നളിനി വിഹാറില്‍ പ്രമോദ് ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. നവീന്‍ ഗുണ്ടാആക്ട് പ്രകാരം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ വി. രജികുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി. ഷാജിമോന്‍, ക്രൈം എസ്.ഐ വിജയകുമാര്‍, എ.എസ്.ഐ ഫ്രാന്‍സോ, സി.പി.ഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.