നെടുമങ്ങാട്: അരുവിക്കര ജി.വി രാജ സ്കൂളിന് സമീപം തൊട്ടടുത്ത വസ്തുവിനോട് ചേര്‍ന്ന് മണ്ണിട്ട് നികത്തല്‍ തടഞ്ഞ അറഫ മന്‍സിലില്‍ എന്‍. നാസ്മിയെയും ഭര്‍ത്താവിനെയും അരുവിക്കര പൊലീസ് സ്റ്റേഷനിലത്തെിച്ച് മര്‍ദിച്ചതായി പരാതി. നാസ്മി നടത്തുന്ന ഹോളോബ്രിക്സ് കമ്പനിക്ക് തെട്ടടുത്ത വസ്തുഉടമ നിശ്ചിതഅകലം പാലിക്കാതെ മണ്ണിട്ട് നികത്തിയത് തടയുകയായിരുന്നു. സ്ഥലത്തത്തെിയ അരുവിക്കര സ്റ്റേഷനിലെ എ.എസ്.ഐ നാസ്മിനെയും ഭര്‍ത്താവിനെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. പൊലീസ് അതിക്രമത്തിനെതിരെ നാസ്മി ഡി.ജി.പിക്ക് പരാതി നല്‍കി. മണിക്കൂറുകളോളം സ്റ്റേഷനില്‍ തടഞ്ഞുവെച്ച ശേഷമാണ് പുറത്തുവിട്ടതെന്നും പരാതിയില്‍ പറയുന്നു. നാസ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്തത്തെി തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.