തിരുവനന്തപുരം: നവരാത്രി ഉത്സവത്തിെൻറ വിഗ്രഹം എഴുന്നള്ളിക്കുന്നതിനൊപ്പമുള്ള വാഹനങ്ങളില്‍ പരസ്യബോര്‍ഡുകള്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയില്‍ ചേർന്ന ഉദ്യോഗസ്ഥരുടെ ആലോചന യോഗത്തിലാണ് തീരുമാനം. വാഹനങ്ങളില്‍ സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പൊലീസിെൻറ മുന്‍കൂര്‍ അനുമതി വാങ്ങണം. എം.എല്‍.എ, നഗരസഭാധ്യക്ഷ, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ വിഗ്രഹത്തിന് സ്വീകരണം നല്‍കും. ചെന്തിട്ട, പത്മനാഭസ്വാമി ക്ഷേത്ര പരിസരമുള്‍പ്പെടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ഉത്സവ പരിപാടികളുടെ രൂപരേഖ ദേവസ്വം ബോര്‍ഡ് പുസ്തകരൂപത്തിലാക്കി പൊലീസിന് നല്‍കും. കലക്ടര്‍, പൊലീസ് കമീഷണര്‍ എന്നിവര്‍ക്കാണ് ഏകോപന ചുമതല. പത്മനാഭപുരം കൊട്ടാരത്തില്‍ ഉടവാള്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്ന 30 പേര്‍ക്ക് പാസ് നല്‍കാൻ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തി. തമിഴ്‌നാടിനെ പ്രതിനിധീകരിച്ചെത്തുന്ന എട്ടു പേര്‍ക്ക് പാസ് നല്‍കും. കന്യാകുമാരി ജില്ല കലക്ടറെ പുരാവസ്തു വകുപ്പ് ഉത്സവത്തിന് പ്രത്യേകം ക്ഷണിക്കും. നവരാത്രി വിഗ്രഹത്തിനൊപ്പമെത്തുന്ന തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കാൻ നടപടി സ്വീകരിക്കും. ആവടി അമ്മന്‍കോവില്‍ കരമന റോഡിെൻറ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിഗ്രഹത്തെ അനുഗമിക്കുന്ന തമിഴ്‌നാട് പൊലീസ് സേനക്ക് നെയ്യാറ്റിന്‍കരയില്‍ താമസസൗകര്യം ഒരുക്കും. ആര്യശാല ക്ഷേത്രത്തില്‍ രണ്ട് കുടിവെള്ള ടാങ്കുകള്‍ താൽക്കാലികമായി സ്ഥാപിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. ഇവിടത്തെ ഓടയിലെ മാലിന്യം ഉത്സവത്തിന് മുമ്പ് നീക്കം ചെയ്യും. എഴുന്നള്ളത്തിനെ അനുഗമിക്കുന്ന ആനകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കാൻ നടപടി സ്വീകരിക്കും. വിഗ്രഹം എഴുന്നള്ളിക്കുന്ന വീഥികളും ക്ഷേത്ര പരിസരവും വൃത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കമീഷണര്‍ രാമരാജ പ്രേമപ്രസാദ്, ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.